'ലെനിനെ പോലും തങ്ങള്‍ സ്റ്റാന്‍ലിന്റെ എഴുത്തുകളിലൂടെയാണ് വായിച്ചത്' എന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചാനന്തരമുള്ള, ഇ. എം. എസ്സിന്റെ കുറ്റസമ്മതത്തിന്റെ (മാര്‍ക്സ്-എംഗല്‍സ്-ലെനിന്‍ ആശയപ്രപഞ്ചം -ചിന്ത പബ്ളിഷേഴ്സ്) പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, എഴുപതുകളിലെ സാംസ്കാരിക ജാഗരണത്തിന്റെ മുന്‍സൂചിപ്പിച്ച ഉണര്‍വ്വ് വിശേഷിച്ചും ശ്രദ്ധാര്‍ഹമായിരുന്നു. ഇ.എം.എസ്
എഴുപതുകളുടെ അവസാനത്തിലാണ് മലയാള സിനിമ തൊഴിലില്ലായ്മയെ ഒരു കേന്ദ്ര പ്രമേയമാക്കി കണ്ടുതുടങ്ങുന്നത്. മലയാള സിനിമയിൽ ആദ്യം തൊഴിൽ രഹിതനായി പ്രത്യയക്ഷപ്പെട്ടത് ഭരത് ഗോപിയായിരുന്നു. പിന്നീട് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതി വരെയും തൊഴില്ലായ്മ മലയാള സിനിമയിലെ ഒരു സജീവ വിഷയമായി നിലനിന്നു.